മതിലകം: വാർഡ് നിലനിർത്താൻ മുൻ ജില്ലാ പഞ്ചായത്തംഗം അങ്കത്തട്ടിൽ. തീപ്പൊരിമത്സരം നടക്കുന്ന മതിലകം പഞ്ചായത്തിലെ പുതിയ പന്ത്രണ്ടാം വാർഡിലാണ് മുൻ ജില്ലാപഞ്ചായത്തംഗം ഹഫ്സ ഒഫൂർ മത്സരരംഗത്തുള്ളത്.
കോൺഗ്രസിന്റെ കോട്ടയായിരുന്ന പഴയ പത്താം വാർഡ് കോൺഗ്രസിന്റെ കോട്ടയായിരുന്നു. പക്ഷെ കഴിഞ്ഞ രണ്ടുതവണ എൽഡിഎഫിലെ സിപിഐയുടെ സ്ഥാനാർഥിയാണ് വിജയിച്ചത്. ഇത്തവണ ശക്തയായ സ്ഥാനാർഥിയെയാണ് കോൺഗ്രസ് നിർത്തിയത്.
ഇതോടെ വാർഡ് നഷ്ടപ്പെടുമോയെന്ന ആശങ്ക ഇടതുപക്ഷത്തു ഉയരുകയും പരിചയസമ്പത്തുള്ള ജനകീയയായ ഹഫ്സ ഒഫൂറിനെ സ്ഥാനാർഥിയാക്കുകയുമായിരുന്നു.
വനിതാ സംവരണം വന്നതിനെ തുടർന്ന് 2010ൽ റവന്യുമന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രന്റെ നിർബന്ധപ്രകാരമാണ് ജില്ലാപഞ്ചായത്ത് മതിലകം ഡിവിഷനിൽ സിപിഐയുടെ യുവസ്ഥാനാർഥിയായി ഈ വീട്ടമ്മ മത്സരരംഗത്ത് എത്തിയത്. വാശിയറിയ കന്നി മത്സരത്തിൽ വിജയം കരസ്ഥമാക്കി.
കഴിഞ്ഞതവണ മതിലകം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുകയും നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുകയുംചെയ്ത ഇവർ നിലവിൽ ബ്ലോക്ക് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റാണ്.